Thursday, April 16, 2009

ഉണക്കി സൂക്ഷിക്കാതിരിക്കാനാവാത്ത വിധം ചില സന്ദേഹങ്ങള്‍

(1)

ഈ മണല്‍ത്തരിയി-
ലൊളിച്ചിരിക്കെ
സ്വര്‍ഗ്ഗമേ
നിന്നെ ഞാനവ്വിധം
മുറിച്ചു രണ്ടാക്കി!

(2)
ഹേ മഞ്ഞുകാലമേ
നിന്റെയീ പടുവസ്ത്രം
കൊടും വേനലിന്‍‌
ചെളിമൂടിയ കയത്തി
ല്‍
പിന്നെയുമെങ്ങനെ
പുളിച്ചുപൊന്തി.


(3)
പിടിതരാതിരിക്കാ
ന്‍
വഴുതുമ്പോള്‍
പോക്കുവെയിലേ
പോകെപ്പോകെ-
ത്തണുവാകെയതാറിക്കാഞ്ഞ-
തിരുട്ടാകെയകം
ചെതുമ്പ
ല്‍ മൂടുന്നു.

(4)
പിഴുതെടുത്തു
നെഞ്ചി
ല്‍
പുണര്‍ന്നിടാന്‍‌
പുല്ലേ
നിനക്കാ
മിടിപ്പില്ല!
കാറ്റിലാടുമ്പോളത്ര
കണ്ടിരിക്കാം
നിന്റെ ഹൃദയം.

(5)
ഘടി‘യാ’കാരമേ
മണിക്കൂ
ര്‍ സൂചിയെ
കാണുമ്പോ
ള്‍‌ മാത്രം
വയസ്സോര്‍മ്മിക്കുന്നവനെപ്പോലെ....
അറിഞ്ഞില്ല;
ഒന്നുമറിഞ്ഞില്ല.


11 comments:

Anonymous said...

മനസമാധനം കളയുന്നതിനു നിനക്കെതിരെ ഞാന്‍ കേസ് കൊടുക്കും.ബ്ലേഡ് കൊണ്ട് വരഞ്ഞുപ്പിട്ട പോലെ തണുക്കുന്നു :(

മ.വാ

Melethil said...

Brilliant

ശ്രീ said...

ഇഷ്ടമായി മാഷേ. :)

വിഷ്ണു പ്രസാദ് said...

രണ്ടാമത്തെ കവിത മാത്രമായി അവതരിപ്പിക്കാമായിരുന്നു.

ധനേഷ് said...

ഇഷ്ടപ്പെട്ടു.. :)

പാവപ്പെട്ടവൻ said...

പിഴുതെടുത്തു
നെഞ്ചില്‍
പുണര്‍ന്നിടാന്‍‌
പുല്ലേ
നിനക്കാ
മിടിപ്പില്ല!
കാറ്റിലാടുമ്പോളത്ര
കണ്ടിരിക്കാം
നിന്റെ ഹൃദയം.

സൌന്ദാര്യാത്മക പ്രയോഗങ്ങള്‍ നല്ല വരികള്‍ ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല സന്ദേഹങ്ങള്‍

പകല്‍കിനാവന്‍ | daYdreaMer said...

പിഴുതെടുത്തു
നെഞ്ചില്‍
പുണര്‍ന്നിടാന്‍‌
പുല്ലേ
നിനക്കാ
മിടിപ്പില്ല!
കാറ്റിലാടുമ്പോളത്ര
കണ്ടിരിക്കാം
നിന്റെ ഹൃദയം.

.
.. :)

ജ്യോനവന്‍ said...

അനോണീ.....
ഒഴിഞ്ഞുപോയൊരു ക. യെക്കുറിച്ചും എനിക്കു സന്ദേഹം തന്നെ:(
അങ്ങനെയായത് ഒരിക്കലും ഭാഗ്യമായിരിക്കില്ല:)

മേലേതില്‍ നന്ദി.

ശ്രീ നന്ദി

വിഷ്ണുമാഷ്.....
അവാമായിരുന്നൂന്ന് ചിന്തിച്ചിരുന്നില്ല.
അങ്ങനെയല്ലായിരുന്നു പോക്ക്.
ഇനിയൊരിക്കലാവട്ടെ തിരുത്താം.

ധനേഷ് നന്ദി

പാവപ്പെട്ടവന്‍ സന്തോഷം

രാമചന്ദ്രന്‍
നന്ദി :)

പകല്‍കിനാവന്‍ .
:)

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

ഹന്‍ല്ലലത്ത് Hanllalath said...

വരികള്‍ മികച്ചത് തന്നെ...
ആശംസകള്‍...