Thursday, December 18, 2008

പല്ലിക്കാട്ടം


പെറ്റുവീണപ്പഴേ
വെള്ളക്കാരന്റെ തല
കാപ്പിരിയുടെ ഉടല്‍
ക്ഷുദ്ര പ്രാണികളെ
അരച്ചുകുറുക്കിയെടുത്ത
മൃഗപക്വത!

മരിച്ചുകിടക്കുയാണെന്ന്
ആരുകണ്ടാലും പറയില്ല.
എന്റെ കിടക്കവിരിയില്‍
നിന്നും കുടഞ്ഞെറിഞ്ഞു
കളയവെ നിന്നെ
അമേരിക്കാ അമേരിക്കാ
എന്നു വിളിച്ചോട്ടേ?

Thursday, December 11, 2008

കവാടം എന്ന സങ്കല്പം അഥവാ സങ്കല്പം എന്ന കവാടം

അമ്മമാരും
പെങ്ങമ്മാരും
കുളിക്കാനിറങ്ങിയ
കടവുകളുടെ
കവാടങ്ങള്‍ക്കുമുന്‍പില്‍
തുരന്നെടുത്ത കണ്ണുകള്‍
വെള്ളമച്ചിങ്ങാപോലെ
ഈര്‍ക്കിലിയില്‍
ഞാത്തിയിട്ട്
പ്രണയമേ നിന്റെ
ചിഹ്നത്തില്‍
കുത്തിക്കയറുന്ന
അമ്പിനുള്ളിലെ
കാമിക്കാനുള്ള
സാധ്യതകളെ
അനാവരണം ചെയ്യുന്ന
മുന എന്ന കവിത
ഹൃദയപാത്രത്തില്‍
വെന്തളിഞ്ഞു
!
അല്ല;
ഒരിക്കലുമെന്റേത്
ആപ്പിള്‍ ഹൃദയമല്ല
ഈന്തപ്പഴക്കണ്ണുമല്ല
എന്നിട്ടുമെന്നിട്ടും
നുണഞ്ഞെടുത്ത
ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!