Thursday, April 16, 2009

ഉണക്കി സൂക്ഷിക്കാതിരിക്കാനാവാത്ത വിധം ചില സന്ദേഹങ്ങള്‍

(1)

ഈ മണല്‍ത്തരിയി-
ലൊളിച്ചിരിക്കെ
സ്വര്‍ഗ്ഗമേ
നിന്നെ ഞാനവ്വിധം
മുറിച്ചു രണ്ടാക്കി!

(2)
ഹേ മഞ്ഞുകാലമേ
നിന്റെയീ പടുവസ്ത്രം
കൊടും വേനലിന്‍‌
ചെളിമൂടിയ കയത്തി
ല്‍
പിന്നെയുമെങ്ങനെ
പുളിച്ചുപൊന്തി.


(3)
പിടിതരാതിരിക്കാ
ന്‍
വഴുതുമ്പോള്‍
പോക്കുവെയിലേ
പോകെപ്പോകെ-
ത്തണുവാകെയതാറിക്കാഞ്ഞ-
തിരുട്ടാകെയകം
ചെതുമ്പ
ല്‍ മൂടുന്നു.

(4)
പിഴുതെടുത്തു
നെഞ്ചി
ല്‍
പുണര്‍ന്നിടാന്‍‌
പുല്ലേ
നിനക്കാ
മിടിപ്പില്ല!
കാറ്റിലാടുമ്പോളത്ര
കണ്ടിരിക്കാം
നിന്റെ ഹൃദയം.

(5)
ഘടി‘യാ’കാരമേ
മണിക്കൂ
ര്‍ സൂചിയെ
കാണുമ്പോ
ള്‍‌ മാത്രം
വയസ്സോര്‍മ്മിക്കുന്നവനെപ്പോലെ....
അറിഞ്ഞില്ല;
ഒന്നുമറിഞ്ഞില്ല.