Saturday, June 14, 2008

കടന്നല്‍ക്കൂട് ഇളകാതിരിക്കുമ്പോള്‍ അവളെങ്ങനെ മരിക്കും?

കടന്നലുകള്‍
വെളിച്ചം തെളിച്ചുവീണ
പാതിയില്‍
തൂക്കിയിട്ട ചിരിയില്‍
അടിച്ചുകയറ്റിയ
ആണി
വലിച്ചൂരി ശേഷിച്ച
തുളയില്‍ നിന്നും
പുറത്തുവന്നു.

ഉള്‍ഭിത്തിയുടെ
ഒഴിഞ്ഞ മൂലയില്‍
കൂടുകെട്ടിയ
ആക്രോശങ്ങള്‍.

തീച്ചൂട്ടുമായി
കാത്തിരുന്ന്
എന്തിന് തലച്ചോര്‍*
കത്തിക്കണം?

അകക്കാറ്റില്‍
ഇളക്കം തട്ടിയ
തുളവീണ ചിരി!

മൂളിയ കുറ്റങ്ങള്‍
മൂളാത്ത കുറവുകള്‍
വിഷം നിറഞ്ഞ
അവയവവുമായി
ചിറകുകള്‍.

*എന്റെ തലച്ചോറിനെ
കടന്നല്‍ക്കൂടെന്ന്
കുറുമ്പെഴുതിയ, അവളുടെ
അവസാനത്തെ
പ്രണയകവിത.

2 comments:

തണല്‍ said...

കടന്നലുകള്‍ ഇളകട്ടെ ജ്യോനവാ..:)

ശ്രീ said...

:)